തിരുവനന്തപുരം: ഗവര്‍ണറുടെ വിമാനയാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 20നാണ് ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിമാനയാത്രക്കായി അനുവദിച്ചിരുന്ന തുക ചെലവാക്കികഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ചത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഗവര്‍ണറുടെ സെക്രട്ടറി തുക ആവശ്യപ്പെട്ടത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് നില നില്ക്കുന്ന സമയത്താണ് ആവശ്യമുന്നയിച്ചത്.
എന്നാല്‍ പിന്നീട് ഗവര്‍ണറും സര്‍ക്കാരും തമ്മിൽ സമവായത്തിലെത്തിയതോടെ ധനവകുപ്പ് ഈ ഫയല്‍ പരിഗണിക്കുകയായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിമാനയാത്രക്കായി അനുവദിച്ചിരുന്ന തുക ചെലവാക്കികഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ചത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഗവര്‍ണറുടെ സെക്രട്ടറി തുക ആവശ്യപ്പെട്ടത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് നില നില്ക്കുന്ന സമയത്താണ് ആവശ്യമുന്നയിച്ചത്.
എന്നാല്‍ പിന്നീട് ഗവര്‍ണറും സര്‍ക്കാരും തമ്മിൽ സമവായത്തിലെത്തിയതോടെ ധനവകുപ്പ് ഈ ഫയല്‍ പരിഗണിക്കുകയായിരുന്നു.