കൊല്ലം: ആറ് മാസമായി ശമ്പളം മുടങ്ങിയതിന്റെ മനോവിഷമത്തിൽ സാക്ഷരതാ പ്രേരക് ജീവനൊടുക്കി. കൊല്ലം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോൻ ആണ് മരിച്ചത്.
പത്തനാപുരം ബ്ലോക് നോഡൽ സാക്ഷരതാ പ്രേരക് ആയി സേവനമനുഷ്ഠിച്ചിരുന്ന ബിജുമോൻ, ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്ന സാക്ഷരതാ പ്രേരകുമാരെ തദ്ദേശ വകുപ്പിലേക്ക് പുനർവിന്യസിച്ചതോടെയാണ് ശമ്പളം മുടങ്ങിയതെന്നും സംസ്ഥാനത്തെ 1,714 പ്രേരകുമാർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും സാക്ഷരതാ പ്രേരക് അസോസിയേഷൻ അറിയിച്ചു.
പത്തനാപുരം ബ്ലോക് നോഡൽ സാക്ഷരതാ പ്രേരക് ആയി സേവനമനുഷ്ഠിച്ചിരുന്ന ബിജുമോൻ, ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്ന സാക്ഷരതാ പ്രേരകുമാരെ തദ്ദേശ വകുപ്പിലേക്ക് പുനർവിന്യസിച്ചതോടെയാണ് ശമ്പളം മുടങ്ങിയതെന്നും സംസ്ഥാനത്തെ 1,714 പ്രേരകുമാർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും സാക്ഷരതാ പ്രേരക് അസോസിയേഷൻ അറിയിച്ചു.