തിരുവനന്തപുരം: ഇന്ധനസെസ് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷബഹളത്തെതുടര്ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇന്ന് 50 മിനിറ്റ് മാത്രമാണ് സഭാ നടപടികള്‍ നടന്നത്. ഈ മാസം 27ന് സഭ വീണ്ടും സമ്മേളിക്കും.
ചോദ്യത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബഹളത്തിനിടയിലും അരമണിക്കൂറോളം ചോദ്യത്തരവേള തുടര്‍ന്നു.ലഹരിവിമുത നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ മറുപടി നല്കി.
പ്രതിഷേധം ഉണ്ടാകുമ്പോള്‍ എത്രയും വേഗം ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത് പോലും സ്പീക്കര്‍ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വിമര്‍ശിച്ചു. എന്നാല്‍ സ്പീക്കറുടെ ഇരിപ്പിടം പോലും മറച്ചുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശരിയല്ലെന്ന് ഭരണപക്ഷ എംഎൽഎമാരും വിമർശിച്ചു.
വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള സ്പീക്കർ ഭാഗികമായി റദ്ധാക്കി. പിന്നീട് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
ചോദ്യത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബഹളത്തിനിടയിലും അരമണിക്കൂറോളം ചോദ്യത്തരവേള തുടര്‍ന്നു.ലഹരിവിമുത നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ മറുപടി നല്കി.
പ്രതിഷേധം ഉണ്ടാകുമ്പോള്‍ എത്രയും വേഗം ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത് പോലും സ്പീക്കര്‍ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വിമര്‍ശിച്ചു. എന്നാല്‍ സ്പീക്കറുടെ ഇരിപ്പിടം പോലും മറച്ചുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശരിയല്ലെന്ന് ഭരണപക്ഷ എംഎൽഎമാരും വിമർശിച്ചു.
വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള സ്പീക്കർ ഭാഗികമായി റദ്ധാക്കി. പിന്നീട് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.