തിരുവനന്തപുരം: മന്ത്രി എം.ബി.രാജേഷിനെതിരായ പരാമര്‍ശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാമർശം ഖേദപ്രകടനത്തോടെ പിന്‍വലിക്കുകയാണ്. സ്പീക്കറെയും ഇക്കാര്യം അറിയിച്ചുവെന്ന് സതീശന് പറഞ്ഞു.
സ്പീക്കറുടെ ചെയറില്‍ നിന്ന് താഴെയിറങ്ങി അതിലും താഴേക്ക് വരരുതെന്നായിരുന്നു സതീശന്റെ പരാമര്‍ശം. ബജറ്റ് പ്രസംഗത്തിനുള്ള മറുപടി പറയുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് മുൻ സ്പീക്കർ കൂടിയായ മന്ത്രി രാജേഷിനെതിരെ മോശം പരാമർശം നടത്തിയത്.
ഇതിനെതിരെ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്ത് വന്നിരുന്നു. മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർഥം? - എന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതോടെ പരാമർശം പിൻവലിച്ച പ്രതിപക്ഷ നേതാവ് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
കേന്ദ്ര ബജറ്റിനെ വിമർശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകൾ സംബന്ധിച്ച പത്രവാർത്തകളും മറ്റും സതീശൻ ഉയർത്തിക്കാട്ടി.
സ്പീക്കറുടെ ചെയറില്‍ നിന്ന് താഴെയിറങ്ങി അതിലും താഴേക്ക് വരരുതെന്നായിരുന്നു സതീശന്റെ പരാമര്‍ശം. ബജറ്റ് പ്രസംഗത്തിനുള്ള മറുപടി പറയുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് മുൻ സ്പീക്കർ കൂടിയായ മന്ത്രി രാജേഷിനെതിരെ മോശം പരാമർശം നടത്തിയത്.
ഇതിനെതിരെ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്ത് വന്നിരുന്നു. മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർഥം? - എന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതോടെ പരാമർശം പിൻവലിച്ച പ്രതിപക്ഷ നേതാവ് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
കേന്ദ്ര ബജറ്റിനെ വിമർശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകൾ സംബന്ധിച്ച പത്രവാർത്തകളും മറ്റും സതീശൻ ഉയർത്തിക്കാട്ടി.