തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്ന നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയത് വിവാദത്തില്‍. എംഎൽഎ ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് വിവരം നിയമസഭാ സെക്രട്ടേറിയറ്റ് അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ സാധാരണഗതിയില്‍ സഭാ നടപടികളില്‍ പങ്കെടുക്കുകയോ ഹാജര്‍ രേഖപ്പെടുത്തുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് നടപടി വിവാദമായത്.
അതേസമയം ചൊവ്വാഴ്ച സഭയില്‍ പ്രവേശിച്ച് ഡിജിറ്റല്‍ ഒപ്പിട്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എംഎല്‍എ വ്യക്തമാക്കി. ഇതുവരെ എല്ലാ സെഷനിലും തനിക്ക് ഫുള്‍ ഹാജരുള്ളതിനാലാണ് കഴിഞ്ഞ ദിവസവും ഒപ്പിട്ടത്.
എന്നാല്‍ സമരത്തിനിടെ ഹാജര്‍ വയ്ക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഹാജര്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് താന്‍ തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്നാണ് എംഎല്‍എയുടെ വിശദീകരണം.
ഇന്ധന സെസിലും നികുതി വര്‍ധനയിലും പ്രതിഷേധിച്ചാണ് നിയമസഭാ കവാടത്തില്‍ എംഎല്‍മാര്‍ സത്യാഗ്രഹസമരം നടത്തുന്നത്. നജീബ് കാന്തപുരത്തിനു പുറമെ ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന്, സി.ആര്.മഹേഷ് എന്നീ പ്രതിപക്ഷ എംഎല്‍എമാരാണ് സത്യാഗ്രഹമിരിക്കുന്നത്.
സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ സാധാരണഗതിയില്‍ സഭാ നടപടികളില്‍ പങ്കെടുക്കുകയോ ഹാജര്‍ രേഖപ്പെടുത്തുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് നടപടി വിവാദമായത്.
അതേസമയം ചൊവ്വാഴ്ച സഭയില്‍ പ്രവേശിച്ച് ഡിജിറ്റല്‍ ഒപ്പിട്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എംഎല്‍എ വ്യക്തമാക്കി. ഇതുവരെ എല്ലാ സെഷനിലും തനിക്ക് ഫുള്‍ ഹാജരുള്ളതിനാലാണ് കഴിഞ്ഞ ദിവസവും ഒപ്പിട്ടത്.
എന്നാല്‍ സമരത്തിനിടെ ഹാജര്‍ വയ്ക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഹാജര്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് താന്‍ തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്നാണ് എംഎല്‍എയുടെ വിശദീകരണം.
ഇന്ധന സെസിലും നികുതി വര്‍ധനയിലും പ്രതിഷേധിച്ചാണ് നിയമസഭാ കവാടത്തില്‍ എംഎല്‍മാര്‍ സത്യാഗ്രഹസമരം നടത്തുന്നത്. നജീബ് കാന്തപുരത്തിനു പുറമെ ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന്, സി.ആര്.മഹേഷ് എന്നീ പ്രതിപക്ഷ എംഎല്‍എമാരാണ് സത്യാഗ്രഹമിരിക്കുന്നത്.