തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്കി. പി.കെ.ബഷീര്‍ എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്.
ലൈഫ് പദ്ധതിയിലൂടെ ഇതുവരെ 3,23,000 പേര്‍ക്ക് വീട് വച്ച് കൊടുത്തെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മറുപടി പറഞ്ഞു. 54,529 വീടുകളുടെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇനിയും 50,000 വീടുകള്‍ക്ക് കൂടിയുള്ള പണം ലൈഫ് മിഷന്റെ കൈവശമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
വീട് മാത്രം വെച്ചുകൊടുക്കുകയല്ല പദ്ധതിയിലൂടെ നല്കുന്ന ഭവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തുതകള്‍ക്ക് മുകളില്‍ ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
ഇഎംസ് പദ്ധയില്‍ ഉള്‍പ്പെട്ട് 10 വര്‍ഷത്തിലധികമായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന വീടുകള്‍ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് പി.കെ.ബഷീര്‍ മറുപടി പറഞ്ഞു. 52,455 വീടുകള്‍ കാലങ്ങളായി നിര്‍മാണം മുടങ്ങി കിടക്കുന്നവ ആണ്.
മലപ്പുറം നന്നമ്പ്ര പഞ്ചായത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് അനാഥ പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച സംഭവവും എംഎല്‍എ ചൂണ്ടിക്കാട്ടി. ലൈഫ് എന്ന വാക്കിനര്‍ഥം ജീവിതം എന്നായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നശേഷം അത് അനന്തമായ കാത്തിരിപ്പായി മാറിയെന്നും എംഎല്‍എ പരിഹസിച്ചു.
ആയിരം പ്രളയ ദുരിതാശ്വാസ വീടുകള്‍ നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിട്ട് 46 വീടുകളാണ് നല്‍കിയതെന്നും മന്ത്രി തിരിച്ചടിച്ചു.
ലൈഫ് പദ്ധതിയില്‍ 2020ല്‍ അപേക്ഷ ക്ഷണിച്ചിട്ട് 2022ല്‍ ലിസ്റ്റ് ഇട്ടതില്‍, 12,845 പേരാണ് കരാറില്‍ ഏര്‍പ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കള്‍ക്കുള്ള കരാര്‍ മാത്രമെന്ന് സതീശന് വിമര്‍ശിച്ചു. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു.
കെപിസിസി നിര്‍മ്മിച്ച വീടുകളുടെ കണക്ക് മന്ത്രി പറഞ്ഞത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ ഇതുവരെ 3,23,000 പേര്‍ക്ക് വീട് വച്ച് കൊടുത്തെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മറുപടി പറഞ്ഞു. 54,529 വീടുകളുടെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇനിയും 50,000 വീടുകള്‍ക്ക് കൂടിയുള്ള പണം ലൈഫ് മിഷന്റെ കൈവശമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
വീട് മാത്രം വെച്ചുകൊടുക്കുകയല്ല പദ്ധതിയിലൂടെ നല്കുന്ന ഭവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തുതകള്‍ക്ക് മുകളില്‍ ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
ഇഎംസ് പദ്ധയില്‍ ഉള്‍പ്പെട്ട് 10 വര്‍ഷത്തിലധികമായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന വീടുകള്‍ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് പി.കെ.ബഷീര്‍ മറുപടി പറഞ്ഞു. 52,455 വീടുകള്‍ കാലങ്ങളായി നിര്‍മാണം മുടങ്ങി കിടക്കുന്നവ ആണ്.
മലപ്പുറം നന്നമ്പ്ര പഞ്ചായത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് അനാഥ പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച സംഭവവും എംഎല്‍എ ചൂണ്ടിക്കാട്ടി. ലൈഫ് എന്ന വാക്കിനര്‍ഥം ജീവിതം എന്നായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നശേഷം അത് അനന്തമായ കാത്തിരിപ്പായി മാറിയെന്നും എംഎല്‍എ പരിഹസിച്ചു.
ആയിരം പ്രളയ ദുരിതാശ്വാസ വീടുകള്‍ നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിട്ട് 46 വീടുകളാണ് നല്‍കിയതെന്നും മന്ത്രി തിരിച്ചടിച്ചു.
ലൈഫ് പദ്ധതിയില്‍ 2020ല്‍ അപേക്ഷ ക്ഷണിച്ചിട്ട് 2022ല്‍ ലിസ്റ്റ് ഇട്ടതില്‍, 12,845 പേരാണ് കരാറില്‍ ഏര്‍പ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കള്‍ക്കുള്ള കരാര്‍ മാത്രമെന്ന് സതീശന് വിമര്‍ശിച്ചു. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു.
കെപിസിസി നിര്‍മ്മിച്ച വീടുകളുടെ കണക്ക് മന്ത്രി പറഞ്ഞത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.