അങ്കാറ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകന്പത്തിൽ മരണം 7,700 കടന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് (എപി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 25,000 പേർക്കു പരിക്കേറ്റു.
തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവർത്തകരാണ് ഭൂകന്പം നാശം വിതച്ച മേഖലകളിൽ ജീവന്റെ തുടിപ്പുകൾ തേടുന്നത്.
കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടർഭൂചലനങ്ങളും രക്ഷാദൗത്യം ഏറെ ദുഷ്കരമാക്കിയിരിക്കുകയാണ്. വൻ ഭൂകന്പത്തെത്തുടർന്ന് ഇരുനൂറോളം തുടർചലനങ്ങളാണുണ്ടായത്. തുർക്കിയിൽ മാത്രം 6000 കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കി നഗരമായ ഗാസിയാൻടെപ്പിൽ ഷോപ്പിംഗ് മാളുകൾ, സ്റ്റേഡിയങ്ങൾ, മോസ്കുകൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ ദുരന്തത്തിനിരയായവർ അഭയം തേടിയിരിക്കുകയാണ്. സിറിയൻ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു തുർക്കി സൈനികർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വീടു നഷ്ടപ്പെട്ടവർക്ക് താത്കാലിക ടെന്റുകളും താത്കാലിക ആശുപത്രികളും സൈന്യം ഒരുക്കി.
തുർക്കിയെ അപേക്ഷിച്ച് സിറിയയിലാണ് രക്ഷാപ്രവർത്തനത്തിനു വെല്ലുവിളികളുള്ളത്. സിറിയയിൽ സർക്കാർ അധീന മേഖലയിലും വിമതരുടെ നിയന്ത്രണത്തിലുമുള്ള പ്രദേശത്തും ഭൂകന്പം ഒരുപോലെ നാശം വിതച്ചു. വിമതനിയന്ത്രണത്തിലുള്ള പ്രദേശത്തേക്കുള്ള റോഡുകൾ, ആഭ്യന്തരയുദ്ധത്തിൽ തകർന്നതുമൂലം രക്ഷാദൗത്യം ദുഷ്കരമായി. മേഖലയിൽ ആശുപത്രികൾ പരിമിതമാണ്. ഉള്ളവയെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.
തുർക്കിയിൽ ഇന്നലെ വീണ്ടും ശക്തിയേറിയ ഭൂകന്പമുണ്ടായി. മധ്യ തുർക്കിയിലെ ഗോൾബാസി പട്ടണത്തിനടുത്തുണ്ടായ ഭൂകന്പം 5.5 തീവ്രത രേഖപ്പെടുത്തി.
തുർക്കിയിലെ പത്തു പ്രവിശ്യകളിലായി നാലായിരത്തിലേറെ പേർ മരിച്ചുവെന്നാണു റിപ്പോർട്ട്. ഇരുപതിനായിരത്തിലേറെ പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ പേരെ രക്ഷപ്പെടുത്തി. സിറിയയിൽ ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 7.8 തീവ്രതയിലും ഉച്ചയ്ക്ക് 7.5 തീവ്രതയിലും ഉണ്ടായ ഭൂകന്പമാണു തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ചത്.
തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവർത്തകരാണ് ഭൂകന്പം നാശം വിതച്ച മേഖലകളിൽ ജീവന്റെ തുടിപ്പുകൾ തേടുന്നത്.
കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടർഭൂചലനങ്ങളും രക്ഷാദൗത്യം ഏറെ ദുഷ്കരമാക്കിയിരിക്കുകയാണ്. വൻ ഭൂകന്പത്തെത്തുടർന്ന് ഇരുനൂറോളം തുടർചലനങ്ങളാണുണ്ടായത്. തുർക്കിയിൽ മാത്രം 6000 കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കി നഗരമായ ഗാസിയാൻടെപ്പിൽ ഷോപ്പിംഗ് മാളുകൾ, സ്റ്റേഡിയങ്ങൾ, മോസ്കുകൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ ദുരന്തത്തിനിരയായവർ അഭയം തേടിയിരിക്കുകയാണ്. സിറിയൻ അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു തുർക്കി സൈനികർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വീടു നഷ്ടപ്പെട്ടവർക്ക് താത്കാലിക ടെന്റുകളും താത്കാലിക ആശുപത്രികളും സൈന്യം ഒരുക്കി.
തുർക്കിയെ അപേക്ഷിച്ച് സിറിയയിലാണ് രക്ഷാപ്രവർത്തനത്തിനു വെല്ലുവിളികളുള്ളത്. സിറിയയിൽ സർക്കാർ അധീന മേഖലയിലും വിമതരുടെ നിയന്ത്രണത്തിലുമുള്ള പ്രദേശത്തും ഭൂകന്പം ഒരുപോലെ നാശം വിതച്ചു. വിമതനിയന്ത്രണത്തിലുള്ള പ്രദേശത്തേക്കുള്ള റോഡുകൾ, ആഭ്യന്തരയുദ്ധത്തിൽ തകർന്നതുമൂലം രക്ഷാദൗത്യം ദുഷ്കരമായി. മേഖലയിൽ ആശുപത്രികൾ പരിമിതമാണ്. ഉള്ളവയെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.
തുർക്കിയിൽ ഇന്നലെ വീണ്ടും ശക്തിയേറിയ ഭൂകന്പമുണ്ടായി. മധ്യ തുർക്കിയിലെ ഗോൾബാസി പട്ടണത്തിനടുത്തുണ്ടായ ഭൂകന്പം 5.5 തീവ്രത രേഖപ്പെടുത്തി.
തുർക്കിയിലെ പത്തു പ്രവിശ്യകളിലായി നാലായിരത്തിലേറെ പേർ മരിച്ചുവെന്നാണു റിപ്പോർട്ട്. ഇരുപതിനായിരത്തിലേറെ പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ പേരെ രക്ഷപ്പെടുത്തി. സിറിയയിൽ ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 7.8 തീവ്രതയിലും ഉച്ചയ്ക്ക് 7.5 തീവ്രതയിലും ഉണ്ടായ ഭൂകന്പമാണു തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ചത്.