ന്യൂഡൽഹി: കുപ്രസിദ്ധമായ ശ്രദ്ധാ വാൾക്കർ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡൽഹി പോലീസ്. കൊലപാതകം നടത്തിയ ശ്രദ്ധയുടെ മുൻ കാമുകൻ അഫ്താബ് പൂനാവാല, ശ്രദ്ധയുടെ എല്ലുകൾ ഗ്രൈൻഡർ ഉപയോഗിച്ച് പൊടിച്ച് നശിപ്പിച്ചതായി ഡൽഹി പോലീസ് കുറ്റപത്രത്തിൽ അറിയിച്ചു.
കൊലപാതകം നടത്തിയ 2022 മെയ് 18-ന് അഫ്താബ് സാധാരണ രീതിയിലാണ് പെരുമാറിയത്. കൊല നടത്തിയ ശേഷം ഓൺലൈനിൽ ഭക്ഷണം വാങ്ങിയ അഫ്താബ്, ശ്രദ്ധയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്.
എന്നാൽ ഇത് തന്നെ വേഗം പിടികൂടാൻ സഹായിക്കുമെന്ന് മനസിലാക്കിയതോടെ, യന്ത്രവാളും ചുറ്റികയും കത്തികളും ഉപയോഗിച്ച് ശരീരഭാഗങ്ങൾ വെട്ടിമാറ്റി. ബ്ലോ ടോർച്ച് ഉപയോഗിച്ച് ചില ഭാഗങ്ങൾ തീ വച്ച് നശിപ്പിച്ചു.
35 ഭാഗങ്ങളാക്കിയ ശരീരം, ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് പല സ്ഥലങ്ങളിലായ ഉപേക്ഷിച്ചത്. ഗ്രൈൻഡർ ഉപയോഗിച്ച് പൊടിച്ച എല്ലുകൾ മണ്ണിൽ വിതറി നശിപ്പിച്ചു. മൂന്ന് മാസത്തോളം സൂക്ഷിച്ച് വച്ച ശേഷമാണ് ശ്രദ്ധയുടെ ശിരസ് അഫ്താബ് ഉപേക്ഷിച്ചത്.
കോടതിയിൽ സമർപ്പിച്ച 6,600 പേജ് വരുന്ന കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൊലപാതകം നടത്തിയ 2022 മെയ് 18-ന് അഫ്താബ് സാധാരണ രീതിയിലാണ് പെരുമാറിയത്. കൊല നടത്തിയ ശേഷം ഓൺലൈനിൽ ഭക്ഷണം വാങ്ങിയ അഫ്താബ്, ശ്രദ്ധയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്.
എന്നാൽ ഇത് തന്നെ വേഗം പിടികൂടാൻ സഹായിക്കുമെന്ന് മനസിലാക്കിയതോടെ, യന്ത്രവാളും ചുറ്റികയും കത്തികളും ഉപയോഗിച്ച് ശരീരഭാഗങ്ങൾ വെട്ടിമാറ്റി. ബ്ലോ ടോർച്ച് ഉപയോഗിച്ച് ചില ഭാഗങ്ങൾ തീ വച്ച് നശിപ്പിച്ചു.
35 ഭാഗങ്ങളാക്കിയ ശരീരം, ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് പല സ്ഥലങ്ങളിലായ ഉപേക്ഷിച്ചത്. ഗ്രൈൻഡർ ഉപയോഗിച്ച് പൊടിച്ച എല്ലുകൾ മണ്ണിൽ വിതറി നശിപ്പിച്ചു. മൂന്ന് മാസത്തോളം സൂക്ഷിച്ച് വച്ച ശേഷമാണ് ശ്രദ്ധയുടെ ശിരസ് അഫ്താബ് ഉപേക്ഷിച്ചത്.
കോടതിയിൽ സമർപ്പിച്ച 6,600 പേജ് വരുന്ന കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.