തിരുവനന്തപുരം: വെള്ളക്കരം കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരേ സ്പീക്കറുടെ റൂളിംഗ്. വെള്ളക്കരം കൂട്ടൽ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിൽ തന്നെയായിരുന്നുവെന്നും നയപരമായ തീരുമാനം സമ്മേളന കാലത്ത് സഭയില്‍ പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്നും സ്പീക്കർ അറിയിച്ചു.
വെള്ളക്കരം നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് ആരും അറിയാതെ കൂട്ടി ഉത്തരവിറക്കിയതിനെതിരേ കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഈ വിഷയം അടിയന്തര പ്രമേയത്തിലും പ്രതിപക്ഷം ഉന്നയിച്ചു. ഇതിലാണ് സ്പീക്കറുടെ റൂളിംഗ് ഉണ്ടായത്.
സാധാരണയായി നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങൾ സഭയിൽ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ റൂളിംഗ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ മന്ത്രിക്ക് ജാഗ്രത വേണമെന്നും സ്പീക്കർ പറഞ്ഞു.
വെള്ളക്കരം നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് ആരും അറിയാതെ കൂട്ടി ഉത്തരവിറക്കിയതിനെതിരേ കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഈ വിഷയം അടിയന്തര പ്രമേയത്തിലും പ്രതിപക്ഷം ഉന്നയിച്ചു. ഇതിലാണ് സ്പീക്കറുടെ റൂളിംഗ് ഉണ്ടായത്.
സാധാരണയായി നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങൾ സഭയിൽ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ റൂളിംഗ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ മന്ത്രിക്ക് ജാഗ്രത വേണമെന്നും സ്പീക്കർ പറഞ്ഞു.