തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരേ ഇഡിക്കും വിജിലന്‍സിനും പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്തയും കുടുംബവും ഒന്നേമുക്കാൽ വർഷം താമസിച്ചു എന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്.
പ്രതിദിനം 8500 രൂപ വരെ വാടക വരുന്ന മുറിയിലാണ് ചിന്താ ജെറോം താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് ഏകദേശം 38 ലക്ഷം രൂപ ചെലവായി എന്നും വിഷ്ണു ആരോപിച്ചു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് വിഷ്ണു പരാതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചത് എന്നാണ് ചിന്തയുടെ വിശദീകരണം. മാസം 20,000 രൂപ മാത്രമാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു.
പ്രതിദിനം 8500 രൂപ വരെ വാടക വരുന്ന മുറിയിലാണ് ചിന്താ ജെറോം താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് ഏകദേശം 38 ലക്ഷം രൂപ ചെലവായി എന്നും വിഷ്ണു ആരോപിച്ചു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് വിഷ്ണു പരാതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചത് എന്നാണ് ചിന്തയുടെ വിശദീകരണം. മാസം 20,000 രൂപ മാത്രമാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു.