കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഭിഷാകനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. അന്വേഷണം തുടരട്ടെ എന്നും കോടതി പറഞ്ഞു.
തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണന്നെും ആവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ സംവിധാനത്തെതന്നെ ബാധിക്കുന്ന ആരോപണമാണിതെന്ന് കോടതി പറഞ്ഞു.
വിഷയത്തില്‍ എന്തുകൊണ്ട് അന്വേഷണം നേരിട്ട് കൂടാ. സൈബി എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. സത്യം എന്താണെങ്കിലും പുറത്ത് വരട്ടെ. കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം സൈബിക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജഡ്ജിമാർക്ക് കൊടുക്കാനെന്ന പേരിൽ 72 ലക്ഷത്തോളം രൂപ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സൈബി ജോസ് കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെതിരെ അന്വേഷണം നടക്കുന്നത്.
തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണന്നെും ആവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ സംവിധാനത്തെതന്നെ ബാധിക്കുന്ന ആരോപണമാണിതെന്ന് കോടതി പറഞ്ഞു.
വിഷയത്തില്‍ എന്തുകൊണ്ട് അന്വേഷണം നേരിട്ട് കൂടാ. സൈബി എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. സത്യം എന്താണെങ്കിലും പുറത്ത് വരട്ടെ. കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം സൈബിക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജഡ്ജിമാർക്ക് കൊടുക്കാനെന്ന പേരിൽ 72 ലക്ഷത്തോളം രൂപ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സൈബി ജോസ് കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെതിരെ അന്വേഷണം നടക്കുന്നത്.