ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരത്തിനിടെ സ്ഫോടനം. ഞായറാഴ്ച ക്വറ്റയിലെ ബുഗ്തി സ്റ്റേഡിയത്തിനു നാല് കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അഞ്ചു പേർക്കു പരിക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തു. സ്ഫോടനത്തിനു പിന്നാലെ പ്രദർശന മത്സരം താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസിംഗ് റൂമിലേക്കു മാറ്റി.
മുൻകരുതലായാണു കളി നിർത്തിവച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും ആരംഭിച്ചത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തു. സ്ഫോടനത്തിനു പിന്നാലെ പ്രദർശന മത്സരം താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസിംഗ് റൂമിലേക്കു മാറ്റി.
മുൻകരുതലായാണു കളി നിർത്തിവച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും ആരംഭിച്ചത്.