ജയ്പുർ: വിദ്വേഷ പ്രസംഗം നടത്തിയതിന് യോഗ ഗുരു രാംദേവിനെതിരെ പോലീസ് കേസ്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വച്ചു നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി സമുദായങ്ങൾക്കിടെ ശത്രുത വളർത്താനും മതവികാരം വ്രണപ്പെടുത്താനും ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി.
പ്രദേശവാസിയായ പതായ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി രണ്ടിന് നടന്ന പരിപാടിയിൽ, ഹിന്ദുമതത്തെ ഇസ്ലാമിനോടും ക്രൈസ്തവ മതത്തോടും താരതമ്യപ്പെടുത്തുമ്പോൾ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചു.
ഹിന്ദുമതം അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റ് രണ്ട് മതങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശവാസിയായ പതായ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി രണ്ടിന് നടന്ന പരിപാടിയിൽ, ഹിന്ദുമതത്തെ ഇസ്ലാമിനോടും ക്രൈസ്തവ മതത്തോടും താരതമ്യപ്പെടുത്തുമ്പോൾ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചു.
ഹിന്ദുമതം അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റ് രണ്ട് മതങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.