കൊച്ചി: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി). കുട്ടിയെ അനധികൃതമായിയാണ് ദത്ത് നൽകിയതെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകിയതായും സിഡബ്ല്യുസി അറിയിച്ചു.
ആവശ്യമെങ്കിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
ഇതിനിടെ, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടി എടുത്തുവെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ആവശ്യമെങ്കിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
ഇതിനിടെ, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടി എടുത്തുവെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.