തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും ആരോപണവുമായി കെപിസിസി മുൻ ഡിജിറ്റൽ മീഡിയ കൺവീനർ അനിൽ ആന്റണി. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച നേതാക്കളെ അറിയാമെന്നും എന്നാൽ ഇപ്പോൾ അതാരാണെന്ന് പറയുന്നില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
രാജ്യതാത്പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് അനിൽ കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചർച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ഉയർത്തിയ വിമർശനം വിവാദമായിരുന്നു. തുടർന്ന് അനിൽ പാർട്ടിപദവികൾ രാജിവച്ചു.
രാജ്യതാത്പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് അനിൽ കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചർച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ഉയർത്തിയ വിമർശനം വിവാദമായിരുന്നു. തുടർന്ന് അനിൽ പാർട്ടിപദവികൾ രാജിവച്ചു.