കൊച്ചി: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ടിനും പങ്കെന്ന് ആരോപണ വിധേയൻ. സൂപ്രണ്ട് ഓഫിസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.അനില്കുമാറാണ് സംഭവത്തിൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.
സൂപ്രണ്ടിന്റെ നിർദേശപ്രകാരം തയാറാക്കിയ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും അനിൽകുമാർ പുറത്തുവിട്ടു. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനമയത്തിന്റെ വാട്സ്ആപ്പ് ചാറ്റുകളും അനിൽകുമാർ വെളിവാക്കി.
ഡോ. ഗണേഷ് മോഹന്റെ നിർദേശാനുസരണം കുട്ടിയുടെ പിതാവിനെ ഓഫീസിൽവച്ച് കണ്ടു. ഡോ. ഗണേഷ് മോഹനാണ് പരിചയപ്പെടുത്തിയത്. ജനന സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും അനിൽകുമാർ പറയുന്നു.
സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരാണ് എത്തിച്ചു നൽകിയത്. സർട്ടിഫിക്കറ്റിൽ പറയുന്ന കുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജിൽ തന്നെയായിരുന്നു. എന്നാൽ അഞ്ച് മാസം മുൻപ് വേറെ മാതാപിതാക്കൾക്ക് ജനിച്ച കുട്ടിയാണിത്.
സൂപ്രണ്ടിന്റെ നിർദേശപ്രകാരം തയാറാക്കിയ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും അനിൽകുമാർ പുറത്തുവിട്ടു. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനമയത്തിന്റെ വാട്സ്ആപ്പ് ചാറ്റുകളും അനിൽകുമാർ വെളിവാക്കി.
ഡോ. ഗണേഷ് മോഹന്റെ നിർദേശാനുസരണം കുട്ടിയുടെ പിതാവിനെ ഓഫീസിൽവച്ച് കണ്ടു. ഡോ. ഗണേഷ് മോഹനാണ് പരിചയപ്പെടുത്തിയത്. ജനന സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും അനിൽകുമാർ പറയുന്നു.
സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരാണ് എത്തിച്ചു നൽകിയത്. സർട്ടിഫിക്കറ്റിൽ പറയുന്ന കുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജിൽ തന്നെയായിരുന്നു. എന്നാൽ അഞ്ച് മാസം മുൻപ് വേറെ മാതാപിതാക്കൾക്ക് ജനിച്ച കുട്ടിയാണിത്.