ന്യൂഡൽഹി: ഡൽഹിയിൽ ബിസിനസ് പങ്കാളികൾ തട്ടിക്കൊണ്ടുപോയ കാഷ്മീരി വ്യവസായിയെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്.
വ്യാഴാഴ്ച, കാഷ്മീർ താഴ്വരയിൽ നിന്നുള്ള ഒരാൾ തന്റെ ഭാര്യാസഹോദരൻ സയ്യിദ് താരിഖിനെ രാജ്യതലസ്ഥാനത്തെ കാഷ്മീരി ഗേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ഡൽഹി പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ താരിഖിനെ മാരുതി സ്വിഫ്റ്റിൽ ബലംപ്രയോഗിച്ച് കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ജിടി കർണാൽ റോഡിലൂടെ പഞ്ചാബിലേക്ക് പോകുന്നതായി കണ്ടെത്തി.
ഡൽഹി പോലീസ് ഉടൻ തന്നെ പഞ്ചാബ് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പഞ്ചാബിലെ ഫഗ്വാരയിൽ നിന്ന് സയ്യിദ് താരിഖിനെ രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളായ നിഷാർ, ഇംതിയാസ് അഹമ്മദ് എന്നിവരുടെ ബിസിനസ് പങ്കാളിയായിരുന്നു താരിഖ്. ഇവരിൽ നിന്ന് താരിഖ് 55 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് താരിഖിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പേരും ജമ്മു കാഷ്മീരിലെ ബുദ്ഗാം സ്വദേശികളാണ്.
വ്യാഴാഴ്ച, കാഷ്മീർ താഴ്വരയിൽ നിന്നുള്ള ഒരാൾ തന്റെ ഭാര്യാസഹോദരൻ സയ്യിദ് താരിഖിനെ രാജ്യതലസ്ഥാനത്തെ കാഷ്മീരി ഗേറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ഡൽഹി പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ താരിഖിനെ മാരുതി സ്വിഫ്റ്റിൽ ബലംപ്രയോഗിച്ച് കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ജിടി കർണാൽ റോഡിലൂടെ പഞ്ചാബിലേക്ക് പോകുന്നതായി കണ്ടെത്തി.
ഡൽഹി പോലീസ് ഉടൻ തന്നെ പഞ്ചാബ് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പഞ്ചാബിലെ ഫഗ്വാരയിൽ നിന്ന് സയ്യിദ് താരിഖിനെ രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളായ നിഷാർ, ഇംതിയാസ് അഹമ്മദ് എന്നിവരുടെ ബിസിനസ് പങ്കാളിയായിരുന്നു താരിഖ്. ഇവരിൽ നിന്ന് താരിഖ് 55 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് താരിഖിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പേരും ജമ്മു കാഷ്മീരിലെ ബുദ്ഗാം സ്വദേശികളാണ്.