കാസര്‍ഗോഡ്: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയെ പാർട്ടിയിൽനിന്നും പുറത്താക്കി. പാര്‍ട്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സംഭവത്തിലാണ് നടപടി.
രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
രാഘവൻ വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് അശ്ലീല ശബ്ദസന്ദേശം അയച്ചത്. ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നിരുന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം.
രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
രാഘവൻ വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് അശ്ലീല ശബ്ദസന്ദേശം അയച്ചത്. ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നിരുന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം.