ചെന്നൈ: തൈപൂയ മഹോത്സവ ആഘോഷങ്ങൾക്കിടെ സൗജന്യ സാരി വിതരണം നടത്തുന്ന വ്യാപാരസ്ഥാപനത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നാല് സ്ത്രീകൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിലാണ് അപകടം സംഭവിച്ചത്. സ്വകാര്യ വ്യാപാര സ്ഥാപനം നൽകുന്ന സൗജന്യ സാരിക്കായുള്ള ടോക്കൺ കൗണ്ടറിന് സമീപത്ത് രാവിലെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽപ്പെട്ട് 16 സ്ത്രീകൾ ബോധരഹിതരായി വീണു.
പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, ടോക്കൺ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.
തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിലാണ് അപകടം സംഭവിച്ചത്. സ്വകാര്യ വ്യാപാര സ്ഥാപനം നൽകുന്ന സൗജന്യ സാരിക്കായുള്ള ടോക്കൺ കൗണ്ടറിന് സമീപത്ത് രാവിലെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കിൽപ്പെട്ട് 16 സ്ത്രീകൾ ബോധരഹിതരായി വീണു.
പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, ടോക്കൺ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.