കൊല്ലം: സംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരേ പ്രതിഷേധം കനക്കുന്നു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
ജനദ്രോഹ ബജറ്റെന്ന് ആരോപിച്ച് അടൂരിൽ ബജറ്റിന്‍റെ കോപ്പി വലിയതോട്ടിൽ എറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കോൺഗ്രസ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയാണ് ബജറ്റിന്‍റെ കോപ്പി വലിയതോട്ടിലേക്ക് വലിച്ചെറിഞ്ഞത്.
രാവിലെ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും നടന്നു. മുഖ്യമന്ത്രി തങ്ങിയ എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
ബജറ്റ് കൊള്ളയ്ക്കെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
ജനദ്രോഹ ബജറ്റെന്ന് ആരോപിച്ച് അടൂരിൽ ബജറ്റിന്‍റെ കോപ്പി വലിയതോട്ടിൽ എറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കോൺഗ്രസ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയാണ് ബജറ്റിന്‍റെ കോപ്പി വലിയതോട്ടിലേക്ക് വലിച്ചെറിഞ്ഞത്.
രാവിലെ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും നടന്നു. മുഖ്യമന്ത്രി തങ്ങിയ എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
ബജറ്റ് കൊള്ളയ്ക്കെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.