കൊല്ലം: മദ്യലഹരിയിൽ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർത്ത യുവാവ് പിടിയിൽ. പനയം എ.കെ.ജി ജംഗ്ഷൻ പാവൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത്തിനെയാണ് (24) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വാഹനങ്ങൾ തടഞ്ഞ ഇയാളെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്പോഴായിരുന്നു അതിക്രമം.
അക്രമാസക്തനായ യുവാവ് പോലീസുകാരെ മർദിക്കാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു.
പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വാഹനങ്ങൾ തടഞ്ഞ ഇയാളെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്പോഴായിരുന്നു അതിക്രമം.
അക്രമാസക്തനായ യുവാവ് പോലീസുകാരെ മർദിക്കാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു.
പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.