+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.സാഹിത്യ ഫെസ്റ്റിൽ പങ്കെടുത്ത ശേഷം ‌യുവതി താമസ സ്ഥലത്
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സാഹിത്യ ഫെസ്റ്റിൽ പങ്കെടുത്ത ശേഷം ‌യുവതി താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ കഴുത്തിനും മുഖത്തിനും അടിക്കുകയായിരുന്നു.

മാലമോഷണം നടത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ലൈംഗിക അതിക്രമത്തിനും മോഷണശ്രമത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒക്‌ടോബറിലും മ്യൂസിയം വളപ്പില്‍ സമാനമായ സംഭവം നടന്നിരുന്നു. നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ‌യാണ് ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷാണ് അന്ന് അതിക്രമം നടത്തിയത്.
More in Latest News :