ബംഗളൂരു: ദന്പതിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ പിരിച്ചുവിട്ടു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ ദന്പതിമാരെ ഭീഷണിപ്പെടുത്തിയാണ് പോലീസുകാർ പണം തട്ടിയത്.
ബംഗളൂരു സംബികഹള്ളി എന്ന സ്ഥലത്ത് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു സംഭവം.അടുത്തെത്തിയ പോലീസുകാർ ഇവർ ദന്പതിമാരാണെന്നതിന് തെളിവുകൾ കാണിക്കാൻ ആവശ്യപ്പെട്ടു.
ദന്പതികൾ തിരിച്ചറിയൽ രേഖകൾ കാണിച്ചെങ്കിലും ദന്പതികളാണെന്നുള്ളതിനുള്ള തെളിവുകൾ വേണമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തി. വെറുതെ വിടണമെങ്കിൽ 3000 രൂപ കൈക്കൂലിയായി വേണമെന്നും പോലീസുകാർ ആവശ്യപ്പെട്ടു.
ഒടുവിൽ 1000 രൂപയ്ക്ക് പ്രശ്നം ഒത്തുതീർപ്പാക്കമെന്ന് ധാരണയാവുകയും പണംനൽകി ദന്പതികൾ രക്ഷപ്പെടുകയുമായിരുന്നു.
ശേഷം ഭീഷണിക്ക് ഇരയായ യുവാവ് പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും അത് വാർത്തയാവുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി എത്തിയത്.
ബംഗളൂരു സംബികഹള്ളി എന്ന സ്ഥലത്ത് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു സംഭവം.അടുത്തെത്തിയ പോലീസുകാർ ഇവർ ദന്പതിമാരാണെന്നതിന് തെളിവുകൾ കാണിക്കാൻ ആവശ്യപ്പെട്ടു.
ദന്പതികൾ തിരിച്ചറിയൽ രേഖകൾ കാണിച്ചെങ്കിലും ദന്പതികളാണെന്നുള്ളതിനുള്ള തെളിവുകൾ വേണമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തി. വെറുതെ വിടണമെങ്കിൽ 3000 രൂപ കൈക്കൂലിയായി വേണമെന്നും പോലീസുകാർ ആവശ്യപ്പെട്ടു.
ഒടുവിൽ 1000 രൂപയ്ക്ക് പ്രശ്നം ഒത്തുതീർപ്പാക്കമെന്ന് ധാരണയാവുകയും പണംനൽകി ദന്പതികൾ രക്ഷപ്പെടുകയുമായിരുന്നു.
ശേഷം ഭീഷണിക്ക് ഇരയായ യുവാവ് പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും അത് വാർത്തയാവുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി എത്തിയത്.