ന്യൂഡൽഹി: സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ പൊതുപ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം.
പ്രവേശന പരീക്ഷയ്ക്ക് ശേഷമാകും ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക. പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച കരസേന പുറത്തിറക്കി. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കാണ് പുതിയ റിക്രൂട്ട്മെന്റ് രീതി ബാധകമാവുക.
റിക്രൂട്ട്മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്റെ ഭാഗമായാണ് കരസേനയുടെ നടപടി. നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു ആദ്യം നടത്തിയിരുന്നത്. അവസാനമാണ് പൊതുപ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് കരസേന മാറ്റം വരുത്തിയിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്. വാർഷിക പ്രതിരോധ ബജറ്റിൽ വർധിച്ചു വരുന്ന പെൻഷൻ ചെലവ് കുറച്ച് ദീർഘകാലമായി മാറ്റിവെച്ച സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രവേശന പരീക്ഷയ്ക്ക് ശേഷമാകും ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക. പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച കരസേന പുറത്തിറക്കി. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കാണ് പുതിയ റിക്രൂട്ട്മെന്റ് രീതി ബാധകമാവുക.
റിക്രൂട്ട്മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്റെ ഭാഗമായാണ് കരസേനയുടെ നടപടി. നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു ആദ്യം നടത്തിയിരുന്നത്. അവസാനമാണ് പൊതുപ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് കരസേന മാറ്റം വരുത്തിയിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്. വാർഷിക പ്രതിരോധ ബജറ്റിൽ വർധിച്ചു വരുന്ന പെൻഷൻ ചെലവ് കുറച്ച് ദീർഘകാലമായി മാറ്റിവെച്ച സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.