ശ്രീനഗർ: ജമ്മു കാഷ്മീരിലെ നർവാളിൽ ഒമ്പത് പേർക്ക് പരിക്കേറ്റ ഇരട്ട സ്ഫോടനങ്ങൾ നടത്തിയ ഭീകരന് വീട് വാടകയ്ക്ക് നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാഷ്മീർ താഴ്വരയിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫിനെതിരെയാണ് നടപടി.
മുഹമ്മദ് ആരിഫ് ഷെയ്ഖ് എന്ന ലഷ്കർ ഇ തൊയ്ബ ഭീകരന് ജമ്മുവിലെ സൺജവാൻ പീർബാഗ് കോളനിയിലെ തന്റെ വീട് ഹനീഫ് വാടകയ്ക്ക് നൽകിയിരുന്നു. തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെയും ലോക്കൽ സ്റ്റേഷനിൽ വിവരം അറിയിക്കാതെയും വീട് നൽകിയത് ചൂണ്ടിക്കാട്ടി ഐപിസി 188-ാം വകുപ്പ് പ്രകാരമാണ് ഹനീഫിനെതിരെ കേസെടുത്തത്.
വൈഷ്ണോദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ സ്ഫോടനം നടത്തിയതുൾപ്പെടെ നിരവധി സ്ഫോടനക്കേസുകളിൽ പങ്കാളിയാണ് അറസ്റ്റിലായ ഷെയ്ഖ്. ഇയാൾ നേരത്തെ സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്നു.
മുഹമ്മദ് ആരിഫ് ഷെയ്ഖ് എന്ന ലഷ്കർ ഇ തൊയ്ബ ഭീകരന് ജമ്മുവിലെ സൺജവാൻ പീർബാഗ് കോളനിയിലെ തന്റെ വീട് ഹനീഫ് വാടകയ്ക്ക് നൽകിയിരുന്നു. തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെയും ലോക്കൽ സ്റ്റേഷനിൽ വിവരം അറിയിക്കാതെയും വീട് നൽകിയത് ചൂണ്ടിക്കാട്ടി ഐപിസി 188-ാം വകുപ്പ് പ്രകാരമാണ് ഹനീഫിനെതിരെ കേസെടുത്തത്.
വൈഷ്ണോദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ സ്ഫോടനം നടത്തിയതുൾപ്പെടെ നിരവധി സ്ഫോടനക്കേസുകളിൽ പങ്കാളിയാണ് അറസ്റ്റിലായ ഷെയ്ഖ്. ഇയാൾ നേരത്തെ സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്നു.