അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും എംപിയുമായ പ്രണീത് കൗറിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. പാർട്ടിവിരുദ്ധ നടപടികളുടെ പേരിലാണ് പ്രണീതിനെ സസ്പെൻഡ് ചെയ്തത്.
ബിജെപിക്ക് അുകൂലമായി പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജയുടെ പരാതിയിൽ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്. പാട്യാലയിൽനിന്നുള്ള എംപിയാണ് പ്രണീത്.
പാർട്ടിയിൽനിന്നും പുറത്താക്കാതിരിക്കാൻ മൂന്ന് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രണീതിന് നോട്ടീസും നൽകിയിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാവായിരുന്ന പ്രണീതിന്റെ ഭർത്താവ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇപ്പോൾ ബിജെപിയിലാണ്. 2021 നവംബറിൽ ആണ് അമരീന്ദർ കോൺഗ്രസ് പാർട്ടി വിട്ടത്.
ബിജെപിക്ക് അുകൂലമായി പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജയുടെ പരാതിയിൽ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്. പാട്യാലയിൽനിന്നുള്ള എംപിയാണ് പ്രണീത്.
പാർട്ടിയിൽനിന്നും പുറത്താക്കാതിരിക്കാൻ മൂന്ന് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രണീതിന് നോട്ടീസും നൽകിയിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാവായിരുന്ന പ്രണീതിന്റെ ഭർത്താവ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇപ്പോൾ ബിജെപിയിലാണ്. 2021 നവംബറിൽ ആണ് അമരീന്ദർ കോൺഗ്രസ് പാർട്ടി വിട്ടത്.