കോഴിക്കോട്: മസാജ് പാർലറിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം അവസാനിച്ചത് പെൺവാണിഭ സംഘത്തിന്റെ കേന്ദ്രത്തിൽ. സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കപ്പലാംകുഴിയിൽ ടി.പി.ഷമീർ (29), കുടക് സ്വദേശിനി എച്ച്.പി.ബിനു (ആയിഷ - 32), തമിഴ്നാട് കരൂർ സ്വദേശി വെട്രിമാരൻ (28) എന്നിവരാണ് പിടിയിലാണ്.
കോഴിക്കോട് കോവൂർ നെയ്ത്തുകുളങ്ങര റോഡിലെ ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്ന നേപ്പാൾ, തമിഴ്നാട് സ്വദേശിനികളെ പോലീസ് രക്ഷപെടുത്തി.
ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിനിടെയാണു പെൺവാണിഭ കേന്ദ്രത്തെ കുറിച്ചു പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു.
പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കപ്പലാംകുഴിയിൽ ടി.പി.ഷമീർ (29), കുടക് സ്വദേശിനി എച്ച്.പി.ബിനു (ആയിഷ - 32), തമിഴ്നാട് കരൂർ സ്വദേശി വെട്രിമാരൻ (28) എന്നിവരാണ് പിടിയിലാണ്.
കോഴിക്കോട് കോവൂർ നെയ്ത്തുകുളങ്ങര റോഡിലെ ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്ന നേപ്പാൾ, തമിഴ്നാട് സ്വദേശിനികളെ പോലീസ് രക്ഷപെടുത്തി.
ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിനിടെയാണു പെൺവാണിഭ കേന്ദ്രത്തെ കുറിച്ചു പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു.