മുംബൈ: ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെ ഓഹരികൾ വിപണിയിൽ വൻ തിരിച്ചടി നേരിടുന്ന അദാനി ഗ്രൂപ്പിന് വീണ്ടും നഷ്ടം. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്നും 26 ശതമാനത്തിലേറെ ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്പന റദ്ദാക്കിയിട്ടും അദാനി ഓഹരികളില്‍ കനത്ത നഷ്ടം തുടരുകയാണ്. അദാനിയുടെ പത്തിൽ എട്ട് സ്റ്റോക്കുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്റര്‍പ്രൈസസിനു പുറമേ, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും ഇടിഞ്ഞു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഏഴരലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. അദാനി ഗ്രൂപ്പിന് വായ്പ നല്കിയിട്ടുണ്ടെങ്കില് അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക സമ്പന്നരുടെ പട്ടികയിലും അദാനി താഴേയ്ക്കു പതിച്ചു. ഫോബ്സിന്റെ ലോക ധനികരുടെ പട്ടികയിൽ അദാനി പതിനാറാം സ്ഥാനത്തേക്ക് താണു. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. ആഴ്ചകൾക്കിടെ അദാനി ഗ്രൂപ്പിന്റെ നഷ്ടം 100 ബില്യൺ ഡോളർ കടന്നിരിക്കുകയാണ്.
അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്പന റദ്ദാക്കിയിട്ടും അദാനി ഓഹരികളില്‍ കനത്ത നഷ്ടം തുടരുകയാണ്. അദാനിയുടെ പത്തിൽ എട്ട് സ്റ്റോക്കുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്റര്‍പ്രൈസസിനു പുറമേ, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും ഇടിഞ്ഞു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഏഴരലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. അദാനി ഗ്രൂപ്പിന് വായ്പ നല്കിയിട്ടുണ്ടെങ്കില് അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക സമ്പന്നരുടെ പട്ടികയിലും അദാനി താഴേയ്ക്കു പതിച്ചു. ഫോബ്സിന്റെ ലോക ധനികരുടെ പട്ടികയിൽ അദാനി പതിനാറാം സ്ഥാനത്തേക്ക് താണു. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. ആഴ്ചകൾക്കിടെ അദാനി ഗ്രൂപ്പിന്റെ നഷ്ടം 100 ബില്യൺ ഡോളർ കടന്നിരിക്കുകയാണ്.