സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കു തിരിച്ചടി. കേസിലെ രേഖകള്‍ ഉടന്‍ സുപ്രീംകോടതിയില്‍ സമർപ്പിക്കാനുള്ള പ്രോസിക്യൂഷന് മേധാവിയുടെ നിര്‍ദേശമാണു തിരിച്ചടിയായത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുടെ ഇടപെടലാണ് പ്രോസിക്യൂഷൻ നടപടിക്കു കാരണം. ഇതോടെ, മോചനത്തിനുള്ള എല്ലാ വഴികളും അടഞ്ഞു.
ശിക്ഷ ഉടൻ നടപ്പാക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ദയാധനം നല്കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം എങ്ങുമെത്തുകയുമുണ്ടായില്ല. ഇനിയുള്ള ദിവസങ്ങള്‍ നിമിഷ പ്രിയയ്ക്കു നിര്‍ണായകമാണ്.
2017ൽ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുടെ ഇടപെടലാണ് പ്രോസിക്യൂഷൻ നടപടിക്കു കാരണം. ഇതോടെ, മോചനത്തിനുള്ള എല്ലാ വഴികളും അടഞ്ഞു.
ശിക്ഷ ഉടൻ നടപ്പാക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ദയാധനം നല്കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം എങ്ങുമെത്തുകയുമുണ്ടായില്ല. ഇനിയുള്ള ദിവസങ്ങള്‍ നിമിഷ പ്രിയയ്ക്കു നിര്‍ണായകമാണ്.
2017ൽ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.