കൊച്ചി: മാധ്യമ പ്രവര്ത്തകന് വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ മുന്‍ ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍ റഷീദിന് പ്രത്യേക ദൂതന് മുഖേന നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
കേസിലെ പ്രതിയായിരുന്ന മുന്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍. അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കുന്നതിനെതിരെ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ മാധ്യമപ്രവര്ത്തകന് ജി. വിപിനന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അബ്ദുള്‍ റഷീദിന് പ്രത്യേക ദൂതന് മുഖേന നോട്ടീസ് നല്കാന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദേശിച്ചത്.
അബ്ദുള്‍ റഷീദിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിക്കാതെയാണ് ഐപിഎസ് നല്‍കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. അബ്ദുള്‍ റഷീദിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെ അപ്പീല്‍ ഹൈക്കോടതിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 22 നു പരിഗണിക്കാന്‍ മാറ്റി.
കേസിലെ പ്രതിയായിരുന്ന മുന്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍. അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കുന്നതിനെതിരെ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ മാധ്യമപ്രവര്ത്തകന് ജി. വിപിനന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അബ്ദുള്‍ റഷീദിന് പ്രത്യേക ദൂതന് മുഖേന നോട്ടീസ് നല്കാന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദേശിച്ചത്.
അബ്ദുള്‍ റഷീദിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിക്കാതെയാണ് ഐപിഎസ് നല്‍കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. അബ്ദുള്‍ റഷീദിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെ അപ്പീല്‍ ഹൈക്കോടതിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 22 നു പരിഗണിക്കാന്‍ മാറ്റി.