+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടായിരുന്നില്ല. പാർലമെന്‍റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമായി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

* എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം
* വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും
* വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും
* വികസനം, യുവശക്തി, കർഷകക്ഷേമം, ഊർജസംരക്ഷണം, പിന്നാക്കക്ഷേമം, ഊർജമേഖലയിലെ തൊഴിൽ അവസരങ്ങൾ, വികസനം സാധാരണക്കാരിൽ എത്തിക്കൽ തുടങ്ങിയ ഏഴു മേഖലകളിൽ ഊന്നൽ
* യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമം ലക്ഷ്യം
* പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും
* 2200 കോടിയുടെ ഹോർട്ടികൾചർ പാക്കേജ്
* കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം. കാർഷിക സ്റ്റാർട്ട്അപ്പുകൾക്ക് സഹായം. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട്
*157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും
* 2047-ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും
* മത്സ്യമേഖലയിൽ 6,000 കോടി
* വിനോദസഞ്ചാരമേഖലയിൽ നിരവധി പദ്ധതികൾ
* കുട്ടികൾക്കും യുവാക്കൾക്കും നാഷണൽ ഡിജിറ്റൽ ലൈബ്രറി. കൂടുതൽ ഏകലവ്യ സ്കൂളുകൾ
* ഗോത്രവിഭാഗങ്ങൾക്ക് 15,000 കോടി
* നഗരവികസനത്തിന് 10,000 കോടി
* ഗതാഗത വികസനത്തിന് 75,000 കോടി
* പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപാഡുകളും
* റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി
* ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമാക്കി. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല.
* ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു.
മൂന്നു ലക്ഷം വരെ നികുതിയില്ല. നേരത്തേ (2.5 ലക്ഷം)
* 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി, 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി, 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12–15 ലക്ഷം വരെ 20 ശതമാനം നികുതി, 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി.
* 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ.
* ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.
* സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും.
* കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.
* മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.
* വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്
* ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി
* എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി.
* പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരും. ഇതിന് 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും.
* 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. 
* റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ.
* കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്‍റെ അടിസ്ഥാനത്തിൽ സഹായം നൽകും.
* പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.
* 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ.
* മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും.
* പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും.
* 38,300 അധ്യാപകരെ നിയമിക്കും.
* 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
* 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി.
* പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി
* കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.
More in Latest News :