മസ്കറ്റ്: ഒമാനിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം. വേതനം വൈകിപ്പിച്ചാൽ കമ്പനി ഉടമയിൽ നിന്ന് വൻതുക പിഴ ഈടാക്കും. ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
ശമ്പള കുടിശിക കേസുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം മാത്രം 24,000ലേറെ തൊഴിൽ തർക്ക പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 13,000-ലധികം പരാതികൾ വേതന കുടിശിക സംബന്ധിച്ചാണ്.
നിലവിലെ നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ ശമ്പളം എട്ട് മാസത്തേക്ക് വൈകിപ്പിച്ച സംഭവങ്ങൾ വരെയുണ്ടെന്ന് വേജസ് പ്രൊട്ടക്ഷൻ പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബി പറഞ്ഞു.
ശമ്പള കുടിശിക കേസുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം മാത്രം 24,000ലേറെ തൊഴിൽ തർക്ക പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 13,000-ലധികം പരാതികൾ വേതന കുടിശിക സംബന്ധിച്ചാണ്.
നിലവിലെ നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ ശമ്പളം എട്ട് മാസത്തേക്ക് വൈകിപ്പിച്ച സംഭവങ്ങൾ വരെയുണ്ടെന്ന് വേജസ് പ്രൊട്ടക്ഷൻ പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബി പറഞ്ഞു.