+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി സ്ഥാനാർഥിത്വം: എംഎൽഎയെ അയോഗ്യനാക്കണമെന്നു ത്രിപുര സിപിഎം

അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന സിപിഎം എംഎൽ‌എ മോബോഷർ അലിക്കെതിരേ നടപടിയാവശ്യപ്പെട്ട് പാർട്ടി നേതൃത്വം തെര
ബിജെപി സ്ഥാനാർഥിത്വം: എംഎൽഎയെ അയോഗ്യനാക്കണമെന്നു ത്രിപുര സിപിഎം
അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന സിപിഎം എംഎൽ‌എ മോബോഷർ അലിക്കെതിരേ നടപടിയാവശ്യപ്പെട്ട് പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

മൊബോഷറിനെ അയോഗ്യനാക്കണമെന്നാണ് കൈലാസ്നഗറിലെ റിട്ടേണിംഗ് ഓഫീസർക്ക് സിപിഎം സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗധരി നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കും ഇതിന്‍റെ പകർപ്പും കൈമാറി.

2018 ൽ സിപിഎം പ്രതിനിധിയായി സഭയിലെത്തിയ എംഎൽഎ രാജിവച്ചിട്ടില്ല. സിപിഎം പുറത്താക്കിയിട്ടുമില്ല. ഇതിനിടെ ബിജെപി സ്ഥാനാർഥിയായി നാമനിർദേശം നൽകിയത് ചട്ടവിരുദ്ധമാണെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

അടുത്തമാസം 16 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സിപിഎം സഖ്യം രൂപപ്പെട്ടതോടെ കൈലാസ്നഗർ മണ്ഡലം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബ്രിജിത് സിൻഹയ്ക്കു കൈമാറിയതോടെയാണ് മോബോഷർ അലി ബിജെപിക്കൊപ്പം ചേർന്നത്.
More in Latest News :