ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴോടെയാണ് അന്ത്യം. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്.
അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ ശാന്തി ഭൂഷൺ നിയമമന്ത്രിയായിരുന്നു. ആം ആദ്മി പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളാണ്. എന്നാൽ പാർട്ടി രൂപീകൃതമായി രണ്ടു വർഷത്തിനു ശേഷം അരവിന്ദ് കേജരിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു.
സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കോൺഗ്രസ് (ഒ), ജനതാ പാർട്ടി, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാ എംപിയായും സേവനം ചെയ്തു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേസിൽ എതിർകക്ഷിയായ എസ്എസ്പി നേതാവ് രാജ് നരേനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
1980ൽ ‘സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ’ എന്ന എൻജിഒ രൂപീകരിച്ചു. ഇതുവഴി നിരവധി പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ ശാന്തി ഭൂഷൺ നിയമമന്ത്രിയായിരുന്നു. ആം ആദ്മി പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളാണ്. എന്നാൽ പാർട്ടി രൂപീകൃതമായി രണ്ടു വർഷത്തിനു ശേഷം അരവിന്ദ് കേജരിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു.
സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കോൺഗ്രസ് (ഒ), ജനതാ പാർട്ടി, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാ എംപിയായും സേവനം ചെയ്തു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേസിൽ എതിർകക്ഷിയായ എസ്എസ്പി നേതാവ് രാജ് നരേനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
1980ൽ ‘സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ’ എന്ന എൻജിഒ രൂപീകരിച്ചു. ഇതുവഴി നിരവധി പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.