+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദങ്ങൾക്കൊടുവിൽ അടൂർ ഗോപാലകൃഷ്ണനും രാജിവച്ചു

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്
വിവാദങ്ങൾക്കൊടുവിൽ അടൂർ ഗോപാലകൃഷ്ണനും രാജിവച്ചു
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

ഡയറക്ടർ ശങ്കർ മോഹന്‍റെ രാജിയെ പിന്തുണച്ചാണ് അടൂരും സ്ഥാനമൊഴിഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശങ്കർ മോഹനെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. ജോലിക്കാരെക്കൊണ്ട് കുളിമുറി കഴുകിപ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുന്നേറ്റത്തിന് ആത്മാർഥമായി പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കേണ്ടിയിരുന്നില്ലെന്നും അടൂർ പറഞ്ഞു.
More in Latest News :