ഹൈദരാബാദ്: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഭരണഘടനാചട്ടങ്ങള്‍ പിന്തുടരുമെന്ന് തെലുങ്കാന ഹൈക്കോടതിയിൽ ഗവർണറുടെ അഭിഭാഷകന്റെ ഉറപ്പ്. ഇതോടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഗവര്‍ണർ തമിഴിസൈ സൗന്ദരരാജനും തെലുങ്കാന സർക്കാരും തമ്മിലുള്ള പോരിനു താല്‍ക്കാലിക വിരാമമായി. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്നു ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ബജറ്റ് അവതരണത്തിന് ഗവർണർ അനുമതി വൈകിക്കുന്നുവെന്ന് കാണിച്ച് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണിത്. ഗവർണറുടെ വിശദീകരണത്തിനു പിന്നാലെ ഹർജി പിൻവലിക്കുകയാണെന്ന് സംസ്ഥാനസർക്കാരും അറിയിച്ചു. ഗവർണർക്കെതിരേ ഇന്നലെ രാവിലെയാണ് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയിലൂടെ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് ബജറ്റിന് അനുമതി വൈകിയതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. എന്നാൽ നയപ്രഖ്യാപവും ബജറ്റും രണ്ടു നടപടികളാണെന്ന് സംസ്ഥാനസർക്കാരും വാദിച്ചു.
അതിനിടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഗവർണറുടെ ഓഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിന്റെ കോപ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ബജറ്റ് അവതരണത്തിന് ഗവർണർ അനുമതി വൈകിക്കുന്നുവെന്ന് കാണിച്ച് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണിത്. ഗവർണറുടെ വിശദീകരണത്തിനു പിന്നാലെ ഹർജി പിൻവലിക്കുകയാണെന്ന് സംസ്ഥാനസർക്കാരും അറിയിച്ചു. ഗവർണർക്കെതിരേ ഇന്നലെ രാവിലെയാണ് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയിലൂടെ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് ബജറ്റിന് അനുമതി വൈകിയതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. എന്നാൽ നയപ്രഖ്യാപവും ബജറ്റും രണ്ടു നടപടികളാണെന്ന് സംസ്ഥാനസർക്കാരും വാദിച്ചു.
അതിനിടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഗവർണറുടെ ഓഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിന്റെ കോപ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്.