ശ്രീനഗർ: ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറിലെ ഷെർ -ഇ-കാഷ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്.
പതിനായിരക്കണക്കിന് ആളുകൾ പ്രതികൂല കാലാവസ്ഥയിലും സമാപന സമ്മേളനത്തിന് എത്തിയിരുന്നു. നേരത്തേ, മഞ്ഞു വീഴ്ചയെ തുടർന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. പതിനൊന്ന് രാഷ്ട്രീയ പാർട്ടികളും സമ്മേളനത്തിൽ ഭാഗമായി.
21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.
136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് കഴിഞ്ഞ ദിവസം യാത്ര ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.
പതിനായിരക്കണക്കിന് ആളുകൾ പ്രതികൂല കാലാവസ്ഥയിലും സമാപന സമ്മേളനത്തിന് എത്തിയിരുന്നു. നേരത്തേ, മഞ്ഞു വീഴ്ചയെ തുടർന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. പതിനൊന്ന് രാഷ്ട്രീയ പാർട്ടികളും സമ്മേളനത്തിൽ ഭാഗമായി.
21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.
136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് കഴിഞ്ഞ ദിവസം യാത്ര ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.