ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ സംബന്ധിച്ചുള്ള വിവാദ ഡോക്യുമെന്ററിയിൽ ഡൽഹിയിലെ ബിബിസി ആസ്ഥാനത്തു പ്രതിഷേധവുമായി ഹിന്ദു സേന. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കസ്തൂർബ ഗാന്ധി മാർഗിലുള്ള ബിബിസി ഓഫീസിന് പുറത്താണ് ഹിന്ദു സേന പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത്.
ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയായ ബിബിസി നിരോധിക്കണം, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന ബിബിസി ഇന്ത്യ വിടണം തുടങ്ങി ഹിന്ദുസേന പ്രവർത്തകർ ബിബിസി ഓഫീസിനു പുറത്തു സ്ഥാപിച്ച പ്ലക്കാർഡുകൾ പോലീസ് നീക്കംചെയ്തു. ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ തകർക്കാനും അപകീർത്തിപ്പെടുത്താനും മാധ്യമ സംഘടന ഗൂഢാലോചന നടത്തുകയാണെന്നും ഹിന്ദുസേന ആരോപിച്ചു.
ഇന്ത്യയിൽ ചാനൽ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയായ ബിബിസി നിരോധിക്കണം, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന ബിബിസി ഇന്ത്യ വിടണം തുടങ്ങി ഹിന്ദുസേന പ്രവർത്തകർ ബിബിസി ഓഫീസിനു പുറത്തു സ്ഥാപിച്ച പ്ലക്കാർഡുകൾ പോലീസ് നീക്കംചെയ്തു. ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ തകർക്കാനും അപകീർത്തിപ്പെടുത്താനും മാധ്യമ സംഘടന ഗൂഢാലോചന നടത്തുകയാണെന്നും ഹിന്ദുസേന ആരോപിച്ചു.
ഇന്ത്യയിൽ ചാനൽ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു.