ന്യൂഡൽഹി: പത്മ പുരസ്കാര ജേതാക്കളായ ഗോത്രവർഗക്കാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ ഗോത്രവർഗക്കാരുടെയും ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരുടെയും മികച്ച പങ്കാളിത്തമുണ്ടായിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ടോട്ടോ, ഹോ, കുയി, കൂവി, മണ്ട തുടങ്ങിയ ആദിവാസി ഭാഷകളിൽ പ്രവർത്തിച്ച നിരവധി മഹദ്വ്യക്തികൾക്ക് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധനിറാം ടോട്ടോ, ജനും സിംഗ് സോയ്, ബി. രാമകൃഷ്ണ റെഡ്ഡി തുടങ്ങിയ പത്മ പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി പേരെടുത്തു പ്രശംസിച്ചു.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി പത്മ പുരസ്കാര ജേതാക്കളായ ഗോത്രവർഗക്കാരെ അഭിനന്ദിച്ചത്. നക്സൽബാധിത പ്രദേശങ്ങളിൽ പോലും ഇത്തവണ പത്മ പുരസ്കാരങ്ങളുടെ അലയൊലികൾ പ്രതിധ്വനിച്ചുവെന്നും നക്സലൈറ്റ് ബാധിത പ്രദേശങ്ങളിലെ യുവാക്കൾക്കുൾപ്പെടെ പത്മപുരസ്കാരങ്ങൾ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡിലെ കാങ്കറിൽ മരം കൊത്തുപണി ചെയ്യുന്ന അജയ് കുമാർ മാണ്ഡവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝരിപട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി എന്നിവർക്ക് പുറമേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ഗോത്രവർഗക്കാരും പത്മ പുരസ്കാരങ്ങൾക്ക് അർഹരായിരുന്നു.
ടോട്ടോ, ഹോ, കുയി, കൂവി, മണ്ട തുടങ്ങിയ ആദിവാസി ഭാഷകളിൽ പ്രവർത്തിച്ച നിരവധി മഹദ്വ്യക്തികൾക്ക് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധനിറാം ടോട്ടോ, ജനും സിംഗ് സോയ്, ബി. രാമകൃഷ്ണ റെഡ്ഡി തുടങ്ങിയ പത്മ പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി പേരെടുത്തു പ്രശംസിച്ചു.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി പത്മ പുരസ്കാര ജേതാക്കളായ ഗോത്രവർഗക്കാരെ അഭിനന്ദിച്ചത്. നക്സൽബാധിത പ്രദേശങ്ങളിൽ പോലും ഇത്തവണ പത്മ പുരസ്കാരങ്ങളുടെ അലയൊലികൾ പ്രതിധ്വനിച്ചുവെന്നും നക്സലൈറ്റ് ബാധിത പ്രദേശങ്ങളിലെ യുവാക്കൾക്കുൾപ്പെടെ പത്മപുരസ്കാരങ്ങൾ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡിലെ കാങ്കറിൽ മരം കൊത്തുപണി ചെയ്യുന്ന അജയ് കുമാർ മാണ്ഡവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝരിപട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി എന്നിവർക്ക് പുറമേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ഗോത്രവർഗക്കാരും പത്മ പുരസ്കാരങ്ങൾക്ക് അർഹരായിരുന്നു.