അരൂർ: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ആർക്കും പരിക്കില്ല. പൊന്നാംവെളി മാളികക്കൽ വിഷ്ണു (22) ആണ് കാർ ഓടിച്ചിരുന്നത്.
വിഷ്ണുവിന്റെ സഹോദരി ചന്തിരൂർ പനക്കപറമ്പിൽ രാധികയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ ഹോട്ടലിൽനിന്നു രണ്ട് ഫയർ എക്സ് ക്രൂസർ കൊണ്ടുവന്ന് തീ അണച്ചു.
കാറിൽ നിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്ക് യാത്രികരും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു. സഹോദരിയുടെ വീടിനു സമീപമെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കാറിൽനിന്നും ഇറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി.
വിഷ്ണുവിന്റെ സഹോദരി ചന്തിരൂർ പനക്കപറമ്പിൽ രാധികയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ ഹോട്ടലിൽനിന്നു രണ്ട് ഫയർ എക്സ് ക്രൂസർ കൊണ്ടുവന്ന് തീ അണച്ചു.
കാറിൽ നിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്ക് യാത്രികരും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു. സഹോദരിയുടെ വീടിനു സമീപമെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കാറിൽനിന്നും ഇറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി.