ലക്നോ: ന്യൂസിലൻഡ് ഉയർത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് എത്താൻ ബാറ്റർമാർ വിഷമിച്ചെങ്കിലും മത്സരം കൈവിടാതെ ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര 1 -1 എന്ന നിലയിൽ സമനിലയിലാക്കി.
കിവീസ് ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. രണ്ട് ടീമിലെയും ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ, പന്ത് എടുത്ത ബൗളർമാർക്ക് മിക്കവർക്കും വിക്കറ്റ് ലഭിച്ചു.
സ്കോർ:
ന്യൂസിലൻഡ് 99 /8(20)
ഇന്ത്യ 101 /4 (19.5)
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിനെ മുൻനിര ബാറ്റർമാർ കൈവിട്ടു. 19 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് ടീമിന്റെ ടോപ് സ്കോറർ. അർഷ്ദീപ് സിംഗ് രണ്ടും ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും വേഗത്തിൽ റൺസ് എടുക്കാൻ സാധിച്ചില്ല. 10.4 ഓവറിൽ 50/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവ്(26*), പാണ്ഡ്യ(15*) എന്നിവരാണ് വിജയത്തിലെത്തിച്ചത്.
ഇഷാൻ കിഷൻ(19), വാഷിംഗ്ടൺ സുന്ദർ(10) എന്നിവർ റൺ ഔട്ട് ആയപ്പോൾ മൈക്കൾ ബ്രേസ്വെൽ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
കിവീസ് ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. രണ്ട് ടീമിലെയും ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ, പന്ത് എടുത്ത ബൗളർമാർക്ക് മിക്കവർക്കും വിക്കറ്റ് ലഭിച്ചു.
സ്കോർ:
ന്യൂസിലൻഡ് 99 /8(20)
ഇന്ത്യ 101 /4 (19.5)
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിനെ മുൻനിര ബാറ്റർമാർ കൈവിട്ടു. 19 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് ടീമിന്റെ ടോപ് സ്കോറർ. അർഷ്ദീപ് സിംഗ് രണ്ടും ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും വേഗത്തിൽ റൺസ് എടുക്കാൻ സാധിച്ചില്ല. 10.4 ഓവറിൽ 50/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവ്(26*), പാണ്ഡ്യ(15*) എന്നിവരാണ് വിജയത്തിലെത്തിച്ചത്.
ഇഷാൻ കിഷൻ(19), വാഷിംഗ്ടൺ സുന്ദർ(10) എന്നിവർ റൺ ഔട്ട് ആയപ്പോൾ മൈക്കൾ ബ്രേസ്വെൽ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.