തിരുവനന്തപുരം: കളിയിക്കാവിളയിൽ നേഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളിയിക്കാവിള ഗ്രേസ് നേഴ്സിംഗ് കോളജിലെ വിദ്യാർഥിയായ തമിഴ്നാട് തഞ്ചാവൂർ സ്വദേശി സുമിത്രൻ(19) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് കെട്ടിതൂങ്ങിയ നിലയിൽ സുമിത്രന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവികമായ രീതിയിൽ, കെട്ടിടത്തിന് വെളിയിലേക്ക് തൂങ്ങിനിൽക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഹോസ്റ്റൽ റൂമിൽ നിന്ന് ശുചിമുറിയിലേക്ക് പോയ സുമിത്രനെ കാണാനില്ലെന്നറിഞ്ഞ് പുലർച്ചെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ചതിന്റെ തലേന്ന് സുമിത്രൻ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
മാനേജ്മെന്റിന്റെ പീഡനം മൂലമാണ് സുമിത്രന് അത്യാഹിതം സംഭവിച്ചതെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും വിദ്യാർഥികൾ ആരോപിച്ചു. കേളജിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇന്ന് രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് കെട്ടിതൂങ്ങിയ നിലയിൽ സുമിത്രന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവികമായ രീതിയിൽ, കെട്ടിടത്തിന് വെളിയിലേക്ക് തൂങ്ങിനിൽക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഹോസ്റ്റൽ റൂമിൽ നിന്ന് ശുചിമുറിയിലേക്ക് പോയ സുമിത്രനെ കാണാനില്ലെന്നറിഞ്ഞ് പുലർച്ചെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ചതിന്റെ തലേന്ന് സുമിത്രൻ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
മാനേജ്മെന്റിന്റെ പീഡനം മൂലമാണ് സുമിത്രന് അത്യാഹിതം സംഭവിച്ചതെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും വിദ്യാർഥികൾ ആരോപിച്ചു. കേളജിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു.