കണ്ണൂർ: ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പത്താം ക്ലാസുകാരന് പിടിയില്‍. കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്.
പണവും സ്വർണവുമായി നാടുവിട്ട വിദ്യാർഥി കോഴിക്കോടുനിന്നാണ് പിടിയിലായത്. പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. യൂട്യൂബില്‍ നോക്കി തന്ത്രങ്ങള്‍ പഠിച്ച ശേഷമാണ് വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് മാസ്ക് ധരിച്ചെത്തിയ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞത്. കവര്‍ച്ചയ്ക്കുശേഷം നാടുവിട്ട വിദ്യാര്‍ഥി എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ കൈയിൽ നിന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30, 000 രൂപ കുട്ടി ചെലവഴിച്ചിരുുന്നു. പ്രായപൂർത്തി ആകാത്തതിനാൽ പതിനഞ്ചുകാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
പണവും സ്വർണവുമായി നാടുവിട്ട വിദ്യാർഥി കോഴിക്കോടുനിന്നാണ് പിടിയിലായത്. പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. യൂട്യൂബില്‍ നോക്കി തന്ത്രങ്ങള്‍ പഠിച്ച ശേഷമാണ് വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് മാസ്ക് ധരിച്ചെത്തിയ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞത്. കവര്‍ച്ചയ്ക്കുശേഷം നാടുവിട്ട വിദ്യാര്‍ഥി എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ കൈയിൽ നിന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30, 000 രൂപ കുട്ടി ചെലവഴിച്ചിരുുന്നു. പ്രായപൂർത്തി ആകാത്തതിനാൽ പതിനഞ്ചുകാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.