ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജമ്മു കാഷ്മീരിൽ സമാപിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.
തിങ്കളാഴ്ച ഷെർ -ഇ-കാഷ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരും പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം പോലീസ് നിഷേധിച്ചു. യാത്രക്ക് സുരക്ഷയൊരുക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എഡിജിപി വിജയ് കുമാർ പറഞ്ഞു.
തിങ്കളാഴ്ച ഷെർ -ഇ-കാഷ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരും പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം പോലീസ് നിഷേധിച്ചു. യാത്രക്ക് സുരക്ഷയൊരുക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എഡിജിപി വിജയ് കുമാർ പറഞ്ഞു.