മുംബൈ: കാവി ബിക്കിനി വിവാദം ബോളിവുഡ് ചിത്രം പത്താനെ സഹായിച്ചത് ചില്ലറയായൊന്നുമല്ല. സിനിമ ഇതുവരെ നേടിയത് 400 കോടിയിലേറെ രൂപ. ലോകവ്യാപക പ്രദർശനത്തിലൂടെയാണ് ഷാരൂഖ് ബ്ലോക്ബസ്റ്റർ കോടികൾ സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയിൽ മാത്രം 200 കോടി പിന്നിട്ടു.
ഈ മാസം 25 ന് ആണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിവസംകൊണ്ട് സിനിമ 400 കോടി കടന്നു. ജനുവരി 27 വെള്ളിയാഴ്ച വരെ പത്താൻ ഇന്ത്യയിൽ 166 കോടിയും ലോകമെമ്പാടുമായി 316 കോടിയും നേടി. ലോകമെമ്പാടുമായി ആറ് മില്യൺ ഡോളറിലേറെയാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതായത് 420 കോടിക്ക് മുകളിൽ.
ജനുവരി 28ലെ ഒറ്റ ദിവസത്തെ കളക്ഷൻ 52 കോടി രൂപയായിരുന്നു. പത്താൻ റിലീസ് ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഒറ്റ ദിവസം കൊണ്ട് ചിത്രം 50 കോടിയിലധികം കളക്ഷൻ നേടുന്നത്. ചെന്നൈ എക്സ്പ്രസിനെ മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഷാരൂഖ് ചിത്രമായി പത്താൻ മാറുമെന്നാണ് കരുതുന്നത്.
ചിത്രത്തിൽ ഷാരൂഖ് ഖാനെ കൂടാതെ ദീപിക പദുക്കോൺ, ജോൺ ഏബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്. ജോൺ ആണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു.
തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പത്താന്. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പത്താൻ സിനിമയുടെ പ്രമേയം.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് നായകനായി എത്തുന്നത്. എന്നാല്‍ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതോടെ പത്താന് ബഹിഷ്കരണാഹ്വാനങ്ങള് ശക്തമായി. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കിയിരിന്നു. പ്രതീകാത്മകമായി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
ഈ മാസം 25 ന് ആണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിവസംകൊണ്ട് സിനിമ 400 കോടി കടന്നു. ജനുവരി 27 വെള്ളിയാഴ്ച വരെ പത്താൻ ഇന്ത്യയിൽ 166 കോടിയും ലോകമെമ്പാടുമായി 316 കോടിയും നേടി. ലോകമെമ്പാടുമായി ആറ് മില്യൺ ഡോളറിലേറെയാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതായത് 420 കോടിക്ക് മുകളിൽ.
ജനുവരി 28ലെ ഒറ്റ ദിവസത്തെ കളക്ഷൻ 52 കോടി രൂപയായിരുന്നു. പത്താൻ റിലീസ് ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഒറ്റ ദിവസം കൊണ്ട് ചിത്രം 50 കോടിയിലധികം കളക്ഷൻ നേടുന്നത്. ചെന്നൈ എക്സ്പ്രസിനെ മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഷാരൂഖ് ചിത്രമായി പത്താൻ മാറുമെന്നാണ് കരുതുന്നത്.
ചിത്രത്തിൽ ഷാരൂഖ് ഖാനെ കൂടാതെ ദീപിക പദുക്കോൺ, ജോൺ ഏബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്. ജോൺ ആണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു.
തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പത്താന്. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പത്താൻ സിനിമയുടെ പ്രമേയം.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് നായകനായി എത്തുന്നത്. എന്നാല്‍ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതോടെ പത്താന് ബഹിഷ്കരണാഹ്വാനങ്ങള് ശക്തമായി. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കിയിരിന്നു. പ്രതീകാത്മകമായി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.