ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ. ഷാൻവാസിന് ക്ലീൻചിറ്റ് നൽകി പോലീസ് റിപ്പോർട്ട്. ലഹരി ഇടപാടിൽ ഷാനവാസിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേബിൾ കരാറുകാരൻ എന്ന നിലയിൽ ഷാനവാസിന് നല്ല വരുമാനമുണ്ട്. എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബെനാമി എന്നാണ് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപോർട്ടിലുണ്ട്. ഈ മാസം ആദ്യമാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്ന് ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയത്.
കേബിൾ കരാറുകാരൻ എന്ന നിലയിൽ ഷാനവാസിന് നല്ല വരുമാനമുണ്ട്. എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബെനാമി എന്നാണ് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപോർട്ടിലുണ്ട്. ഈ മാസം ആദ്യമാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്ന് ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയത്.