തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ വിശദീകരണവുമായി രാജ്ഭവൻ. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത്. ഗവർണറുടെ 'ഹിന്ദു' പരാമർശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം.
ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്കാണെന്നും ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്നുമായിരുന്നു ഗവർണറുടെ പരാമർശം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ഹിന്ദുകോണ്ക്ലേവിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പ്രസ്താവന.
ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ലേറ്റിവ് കൗണ്‍സിൽ അംഗമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന് ആര്യസമാജം പ്രവർത്തകർ സ്വീകരണമൊരുക്കവെ അദ്ദേഹവും ഇത് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഹൈന്ദവ ധർമമൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ.
ലോകത്ത് പുരാതനമായ സംസ്കാരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നും ശക്തമായി തുടരുന്നത് ഭാരതസംസ്കാരമാണ്. സ്വന്തം കാര്യങ്ങൾ നോക്കിനടക്കുന്നവരല്ല മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവരാണ് ആദരവ് അർഹിക്കുന്നതെന്നും സ്വാമി വിവേകാനന്ദൻ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്കാണെന്നും ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്നുമായിരുന്നു ഗവർണറുടെ പരാമർശം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ഹിന്ദുകോണ്ക്ലേവിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പ്രസ്താവന.
ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ലേറ്റിവ് കൗണ്‍സിൽ അംഗമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന് ആര്യസമാജം പ്രവർത്തകർ സ്വീകരണമൊരുക്കവെ അദ്ദേഹവും ഇത് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഹൈന്ദവ ധർമമൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ.
ലോകത്ത് പുരാതനമായ സംസ്കാരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നും ശക്തമായി തുടരുന്നത് ഭാരതസംസ്കാരമാണ്. സ്വന്തം കാര്യങ്ങൾ നോക്കിനടക്കുന്നവരല്ല മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവരാണ് ആദരവ് അർഹിക്കുന്നതെന്നും സ്വാമി വിവേകാനന്ദൻ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.