റൗർക്കേല: ഹോക്കി ലോകകപ്പിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്ലാസിഫിക്കേഷൻ മത്സരത്തിൽ നേടിയ 5 -2 വിജയത്തോടെ അദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഇടംനേടി ഇന്ത്യ ടൂർണമെന്റ് അവസാനിപ്പിച്ചു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ അഭിഷേക് നേടിയ ഗോളിലൂടെ ലീഡെടുത്ത ഇന്ത്യ, 11-ാം മിനിറ്റിലെ ഹർമൻപ്രീതം സിംഗ് ഫ്ലിക്കിലൂടെ രണ്ടാം ഗോൾ നേടി. ഗോളില്ലാതെ അവസാനിച്ച രണ്ടാം ക്വാർട്ടറിന് സമാനമായ രീതിയിൽ മൂന്നാം ക്വാർട്ടറും തീരുമെന്ന് തോന്നിയ ഘട്ടത്തിൽ ഷംഷേർ സിംഗ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.
45-ാം മിനിറ്റിൽ ഷംഷേർ - അഭിഷേക് സഖ്യം ദക്ഷിണാഫ്രിക്കൻ പകുതിയിൽ നടത്തിയ വൺ ടു നീക്കം ഫലം കണ്ടതോടെ ഇന്ത്യ 3 -0 എന്ന നിലയിൽ മുന്നിലെത്തി. ആകാശ്ദീപ് സിംഗ്(49'), സുഖ്ജീത് സിംഗ്(59') എന്നിവരും ഇന്ത്യക്കായി ഗോൾ കണ്ടെത്തി.
49-ാം മിനിറ്റിൽ സാംകെലോ എംവിബിയാണ് അതിഥികൾക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റി സ്ട്രോക്ക് മുസ്തഫ കാസിയെം വലയിലെത്തിച്ചു. കാസിയെം തൊടുത്ത ഷോട്ട് ഗോളി പി.ആർ. ശ്രീജേഷ് കൃത്യമായി ജഡ്ജ് ചെയ്തെങ്കിലും ശക്തിയേറിയ ഫ്ലിക് അദ്ദേഹത്തിന്റെ കൈയിൽ തട്ടി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ അഭിഷേക് നേടിയ ഗോളിലൂടെ ലീഡെടുത്ത ഇന്ത്യ, 11-ാം മിനിറ്റിലെ ഹർമൻപ്രീതം സിംഗ് ഫ്ലിക്കിലൂടെ രണ്ടാം ഗോൾ നേടി. ഗോളില്ലാതെ അവസാനിച്ച രണ്ടാം ക്വാർട്ടറിന് സമാനമായ രീതിയിൽ മൂന്നാം ക്വാർട്ടറും തീരുമെന്ന് തോന്നിയ ഘട്ടത്തിൽ ഷംഷേർ സിംഗ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.
45-ാം മിനിറ്റിൽ ഷംഷേർ - അഭിഷേക് സഖ്യം ദക്ഷിണാഫ്രിക്കൻ പകുതിയിൽ നടത്തിയ വൺ ടു നീക്കം ഫലം കണ്ടതോടെ ഇന്ത്യ 3 -0 എന്ന നിലയിൽ മുന്നിലെത്തി. ആകാശ്ദീപ് സിംഗ്(49'), സുഖ്ജീത് സിംഗ്(59') എന്നിവരും ഇന്ത്യക്കായി ഗോൾ കണ്ടെത്തി.
49-ാം മിനിറ്റിൽ സാംകെലോ എംവിബിയാണ് അതിഥികൾക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റി സ്ട്രോക്ക് മുസ്തഫ കാസിയെം വലയിലെത്തിച്ചു. കാസിയെം തൊടുത്ത ഷോട്ട് ഗോളി പി.ആർ. ശ്രീജേഷ് കൃത്യമായി ജഡ്ജ് ചെയ്തെങ്കിലും ശക്തിയേറിയ ഫ്ലിക് അദ്ദേഹത്തിന്റെ കൈയിൽ തട്ടി വലയിലെത്തുകയായിരുന്നു.