ന്യൂഡൽഹി: ബട്ല ഹൗസ് വെടിവയ്പ്പ് കേസിൽ പ്രതിയായ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ ഡൽഹി എംയിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ഷെഹ്സാദ് അഹ്മദ്(33) എന്നയാളാണ് മരിച്ചത്.
പാൻക്രിയാസ് തകരാർ മൂലം ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ മരിച്ചത്. മണ്ഡോലി ജയിലിൽ പാർപ്പിച്ചിരുന്ന ഇയാളെ 2022 ഡിസംബർ എട്ടിന് ഡൽഹി ജിടിബി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് സഫ്ദർദജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ജനുവരി 10 മുതൽ എംയിസിൽ ചികിത്സയിലായിരുന്നു.
2008 സെപ്റ്റംബർ 19-നാണ് അഹ്മദും സംഘവും ജാമിയ നഗർ മേഖലയിലെ ബട്ല ഹൗസ് ഫ്ലാറ്റ് റെയ്ഡ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ച്വിട്ടത്. വെടിവയ്പ്പിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.
പാൻക്രിയാസ് തകരാർ മൂലം ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ മരിച്ചത്. മണ്ഡോലി ജയിലിൽ പാർപ്പിച്ചിരുന്ന ഇയാളെ 2022 ഡിസംബർ എട്ടിന് ഡൽഹി ജിടിബി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് സഫ്ദർദജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ജനുവരി 10 മുതൽ എംയിസിൽ ചികിത്സയിലായിരുന്നു.
2008 സെപ്റ്റംബർ 19-നാണ് അഹ്മദും സംഘവും ജാമിയ നഗർ മേഖലയിലെ ബട്ല ഹൗസ് ഫ്ലാറ്റ് റെയ്ഡ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ച്വിട്ടത്. വെടിവയ്പ്പിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.