ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിംഗ് കമാൻഡർക്ക് ജീവൻ നഷ്ടമായതായി അധികൃതർ അറിയിച്ചു. തകർന്നുവീണ മിറാജ് വിമാനം നിയന്ത്രിച്ചിരുന്ന വിംഗ് കമാൻഡർ ഹനുമന്ത് റാവു സാരഥി ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൊറേനയിലെ പഹദ്ഗഢ് മേഖലയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ തകര്‍ന്നുവീണത്. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സൂചന.
ഗ്വാളിയര്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയർന്ന് അഭ്യാസപ്രകടനം നടത്തികൊണ്ടിരിക്കെയാണ് വിമാനങ്ങൾ അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് മൊറേനയിലെ പഹദ്ഗഢ് മേഖലയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ തകര്‍ന്നുവീണത്. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സൂചന.
ഗ്വാളിയര്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയർന്ന് അഭ്യാസപ്രകടനം നടത്തികൊണ്ടിരിക്കെയാണ് വിമാനങ്ങൾ അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു.